കോഴിക്കോട് : കോഴിവിഭവങ്ങൾ കോഴിക്കോട്ടുകാർക്ക് എന്നും പ്രിയപ്പെട്ടതാണ്. പൊരിച്ചും കറിവെച്ചും പലതരത്തിൽ അത് മനസ്സും വയറും നിറച്ചുകൊണ്ടിരിക്കയാണ് കാലങ്ങളായി. എന്നാൽ, ഇറച്ചിയുടെ രുചിയോടൊപ്പം അതിന്റെ ഗുണമേന്മയും ചർച്ച ചെയ്യേണ്ടതുണ്ട്. തലക്കുളത്തൂർ അണ്ടിക്കോട്ട് പ്രവൃത്തിക്കുന്ന സി.പി.ആർ. ചിക്കൻ സ്റ്റാളിൽ ബുധനാഴ്ച 36 കിലോ ചത്തകോഴി പിടികൂടിയതോടെ കോഴിയിറച്ചിയുടെ ഗുണമേന്മ സംബന്ധിച്ചുള്ള ആശങ്ക വർധിച്ചിരിക്കയാണ്.
ലൈസൻസും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിക്കേണ്ട കടകളിൽ പലതും അവ പാലിക്കാത്ത സാഹചര്യമാണുള്ളത്. പലയിടത്തും രോഗമുള്ള കോഴികളെയടക്കം വിലകുറച്ച് വിൽപ്പന നടത്തുന്നുമുണ്ട്. മാന്യമായി കച്ചവടംനടത്തുന്നവർക്കുപോലും അപമാനമാവുകയാണ് ഇത്തരം സ്ഥാപനങ്ങൾ.
കോഴിയിറച്ചി സാധാരണയിലും വിലകുറച്ച് കിട്ടുമ്പോൾ പലരും ഇതെങ്ങനെ കിട്ടുന്നുവെന്ന് ചിന്തിക്കുന്നില്ല. തമിഴ്നാട്ടിലെ ഫാമുകളിൽ നിന്ന് അസുഖം ബാധിച്ച കോഴികളെ നിസ്സാര വിലയ്ക്ക് ഇവിടെയെത്തിക്കുന്ന സംഘമുണ്ട്. ഈ കോഴിയെയാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. പൊതുവിപണിയിലെ വിലയിൽ നിന്ന് 60 രൂപവരെ കുറച്ചാണ് വിൽപ്പന.
ഇത്തരം കോഴികളിൽ പലതും കേരളത്തിലെത്തുമ്പോഴേക്കും ചത്തു പോകുകയും ചെയ്യും. കുറഞ്ഞ വിലയ്ക്ക് ചിക്കൻ വിഭവങ്ങൾ നൽകുന്ന ചില ഭക്ഷണശാലകളും ഇത്തരത്തിലുള്ള കോഴി ഉപയോഗിക്കുന്നുണ്ട്. പ്രത്യേക സീരീസിലുള്ള 100 രൂപയുമായി എത്തുന്നവർക്ക് 12 കഷ്ണം ബ്രോസ്റ്റ് വാഗ്ദാനം ചെയ്ത കടയിൽ നിന്ന് കഴിഞ്ഞ ജൂലായ് 31-ന് ഇത്തരത്തിൽ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തിരുന്നു. ലാഭത്തിനു പിറകെ പോകുമ്പോൾ സ്വന്തം ആരോഗ്യത്തിനാണ് നമ്മൾ വിലയിടുന്നത്.
കോഴിയിറച്ചി സൂക്ഷിമ്പോൾ ശ്രദ്ധ പുലർത്തമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. രണ്ടു മണിക്കൂറിൽ കൂടുതൽ കോഴിയിറച്ചി സാധാരണ താപനിലയിൽ വെച്ചാൽ കേടു വരും. എന്റെ മുക്കം ന്യൂസ്. രണ്ടു ദിവസം വരെ സൂക്ഷിക്കുന്നുണ്ടെങ്കിൽ മൈനസ് നാല് താപനിലയിലും രണ്ടു ദിവസത്തിൽ കൂടുതലാണെങ്കിൽ മൈനസ് 17 ഡിഗ്രി താപ നിലയിലും വേണം സൂക്ഷിക്കാൻ.
കടയിൽനിന്ന് ഫ്രോസൺ ചിക്കൻ വാങ്ങുന്നവർ ലേബലിൽ കമ്പനിയുടെ പേര്, പാക്കു ചെയ്ത തീയതി, കാലാവധി എന്നിവയുണ്ടെന്ന് ഉറപ്പാക്കണം.
തദ്ദേശസ്ഥാപനങ്ങളുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ലൈസൻസുകളാണ് കോഴിക്കടകൾക്ക് പ്രധാനമായും വേണ്ടത്. മലനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും അറവുമാലിന്യം കൈമാറുന്നതിന് കോഴിമാലിന്യസംസ്കരണ പ്ലാന്റുമായുള്ള കരാറും ഉണ്ടെങ്കിലേ തദ്ദേശസ്ഥാപനങ്ങൾ അനുമതി നൽകൂ. ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും വേണം. മതിയായ പരിശോധനയില്ലാതെയാണ് പല തദ്ദേശസ്ഥാപനങ്ങളും ലൈസൻസ് നൽകുന്നതെന്ന് ആക്ഷേപമുണ്ട്.
1 Comments
Good
ReplyDelete