തിരുവനന്തപുരം : നവജാതശിശു ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ചെന്ന പരാതിയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ. ഡോക്ടർ കൈക്കൂലി ചോദിച്ചു വാങ്ങിയെന്ന കുഞ്ഞിന്റെ അച്ഛന്റെ ആരോപണത്തിനും വ്യാപക പ്രതിഷേധത്തിനും പിന്നാലെയാണ് നടപടി. ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിരുന്നു.
ആരോഗ്യ മന്ത്രി അടിയന്തര റിപ്പോർട്ടും തേടി. വിശദമായ അന്വേഷണത്തിന് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി , അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി സംഘവും രൂപീകരിച്ചു. അതേസമയം, നടപടിക്കെതിരെ കെ.ജി.എം.ഒ.എയും ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും രംഗത്തെത്തി.

0 Comments