കൂടരഞ്ഞി: ഇന്നലെ കോഴിക്കോട് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ വച്ച് കരാർ കമ്പനിയുമായി നടത്തിയ ചർച്ച പരാജയം. സമരം ശക്തമാക്കി സമരസമിതി. കുടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പുഴയിലെ പാറ ഖനനം മൂലം കേടുപാടുകൾ സംഭവിച്ച സമീപത്തെ വീടുകൾകക്കും മഠത്തിനും സ്കൂളിനും സംഭവിച്ച നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്ത കെ എസ് ഇ ബി യുടെയും കരാർ കമ്പനിയുടെയും നടപടിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം ഒരാഴ്ച്ച പിന്നിട്ടിട്ടും ഇത് വരെ പരിഹാര നടപടികൾ ആരംഭിച്ചില്ല.
പരിഹാരം ആവാത്ത സാഹചര്യത്തിൽ അടുപ്പ് കൂട്ടി സമരം ആരംഭിചിരിക്കുകയാണ്. വീടുകളും, ഗവൺമെന്റ് എൽ പി സ്കൂളും, കോൺവെന്റും അടക്കം 26 കെട്ടിടങ്ങൾക്കാണു നാശനഷ്ടമുണ്ടായത്. പ്രശ്നം പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിനാലാണു നിർമാണം നടക്കുന്ന പവർഹൗസിനു മുൻപിൽ പ്രദേശവാസികളുടെ സമരം ആരംഭിച്ചത്.
പദ്ധതി നിർമ്മാണം അവസാനഘട്ടത്തിൽ എത്തിയതോടെ പ്രശ്നം പരിഹരിച്ചതിനുശേഷം മാത്രമേ നിർമ്മാണം അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ. സമരം ആരംഭിച്ചതോടെ പവർ ഹൗസ് നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.
സമരസമിതി നേതാക്കളായ ഡെന്നീസ് ചോക്കാട്ട്, മാർട്ടിൻ വടക്കേൽ, ജിനേഷ് ഇളപ്പുങ്കൽ തുടങ്ങിയ സമരസമിതി നേതാക്കളുടെ നേതൃത്വത്തിൽ
നടന്ന സമര പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പള്ളിൽ, വാർഡ് അംഗങ്ങളായ റോയ് ആക്കേൽ, രത്ന രാജേഷ്, ലോക്കൽ സെക്രട്ടറി ജലീൽ, ആർ ജെ ഡി ദേശീയ സമിതി അംഗം പി എം തോമസ്, ആർ ജെ ഡി ജില്ല സെക്രട്ടറി വിത്സൻ പുല്ലു വേലിൽ, ബി ജെ പി നേതാവ് സുബ്രമണ്ണ്യൻ മമ്പാട്ട്, മലർവാടി സംഘം പ്രസിഡന്റ് അഖിൽ എന്നിവർ പിന്തുണ ആർപ്പിച്ചു സംസാരിച്ചു.

0 Comments