ന്യൂഡൽഹി : രാജ്യത്തെ ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നടപടികളിലേക്ക് കടന്ന് പെട്രോളിയം മന്ത്രാലയം. ഉൽപാദനം വർദ്ധിപ്പിക്കാൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നിർദേശം നൽകിയ മന്ത്രാലയം, ഗാർഹിക എൽ പി ജി , ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള വിതരണത്തിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, വ്യവസായ മേഖലയിലെ ഇന്ധന വിതരണം അവലോകനം ചെയ്യാൻ ഒരു പ്രത്യേക സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.
ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയിൽ ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, രാജ്യത്ത് നിലവിൽ എൽ പി ജി ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉറപ്പാക്കുന്നതിനാൽ പെട്രോൾ, ഡീസൽ വിലകളിൽ നിലവിൽ വർധനവുണ്ടാകില്ല. എന്നാൽ, ഇന്ധനലഭ്യത കുറഞ്ഞത് ഗുജറാത്തിലെ സെറാമിക്, ടൈൽ നിർമ്മാണ മേഖലയെ ബാധിക്കുകയും ചില യൂണിറ്റുകൾ പ്രവർത്തനം നിർത്തുകയും ചെയ്തിട്ടുണ്ട്.

0 Comments